20/01/2023
ജബൽ വെഞ്ചേഴ്‌സ് ആദ്യ പദ്ധതിയായ് പ്രഖ്യാപിച്ച ഗ്രീൻ പാർക്ക് എന്ന സ്വകാര്യ വ്യാവസായിക പാർക്കെന്ന പദ്ധതി അവതരണം രണ്ടു വര്ഷം പിന്നിട്ടു. 02 ഫെബ്രുവരി 2021 സമർപ്പിച്ച കേരളത്തിലെ ചരിത്രത്തിലെ ആദ്യത്തെ അപേക്ഷയാണ് ജബൽ ഗ്രീൻ പാർക്കിന്റേത്.
PIE സ്‌കീം അതിന്റെ ഓർഡറിൽ പറയുന്നത് അപേക്ഷ കൊടുത്താൽ രണ്ടു മാസത്തിനകം (60 ദിവസത്തിനകം) നടപടപടി ഉണ്ടാവണം എന്നാണ്. 02 ഫെബ്രുവരി 2021 ദൂരം രണ്ടു വർഷമാണ് (730 ദിവസമാണ്).
കേരളത്തിൽ വിപ്ലവകരമായ ഒരു വ്യാവസായിക ചുവടുവെപ്പിനാണ് ജബൽ മുന്നിട്ടിറങ്ങിയത്, നാൾവഴികളിൽ അനവധി പ്രതിസന്ധികളെ തരണം ചെയ്തു.
പദ്ധതിയുടെ ഓരോ ഘട്ടങ്ങളിലും തുടക്കം മുതലെ സഹകരിച്ച MLA ജോർജ് എം തോസമസ് സാർ, കൂടെ പദ്ധതിയുടെ ഉദ്ദേശത്തിനൊത്ത് സഹകരിച്ച ഇടതുപക്ഷ സർക്കാർ, ഉദ്യോഗസ്ഥർ എല്ലാവര്ക്കും നന്ദി.
പദ്ധതി തുടങ്ങാൻ നീണ്ടുപോയതു ജബൽ മാനേജ്‍മെന്റിന്റെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായതുകൊണ്ടല്ല, കേരളം വ്യാവസായികമായി നിക്ഷേപങ്ങൾ നടത്തനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇതുവരെ ഉള്ള നിയമങ്ങൾ പര്യാപ്തമാവാത്തതു കൊണ്ടാണ്.
15 ഏക്കറിന് മുകളിൽ ഒരാൾക്ക് ഭൂമി കൈവശം വെക്കാൻ പാടില്ല!! അതാണ് ഭൂപരിഷ്കരണ നിയമത്തിൽ ഉള്ളത്. എന്നാൽ PIE സ്‌കീമിൽ പറയുന്നത് 25 ഏക്കർ ഭൂമി ഉള്ള വ്യക്തിക്ക് അപേക്ഷ കൊടുക്കാം എന്നും എങ്ങനെ ഉണ്ട് നമ്മുടെ കേരളം ?
അതായതു 15 ഏക്കറിന് മുകളിൽ ഭൂമി കൈവശം വെക്കാൻ തോട്ടമേഖലയിൽ മാത്രമേ കഴിയു എന്നത് ഏവർക്കും വ്യക്തമാണ്. എന്നാൽ 1963 ആക്ടിൽ സെക്ഷൻ 81 ൽ വ്യവയസായത്തിനും, വിദ്യാഭ്യാസത്തിനും, പൊതു താല്പര്യങ്ങൾക്കും നൽകാം എന്ന നിയമ നിലനിൽക്കുന്നുണ്ട്. ഈ നിയമത്തിന്റെ സാധുതയിൽ ആണ് ജബൽ ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നതും കേരള ഗവർമെന്റ് ഈ പദ്ധതിയെ ഇന്നുവരെ സപ്പോർട് ചെയ്യുകയും ചെയ്തത്.
എന്നാൽ ഇത്തരം വ്യാവസായിക മേഖല വികസനത്തിന്റെ അനിവാര്യമായ ഘടമാണെന്ന് വ്യാവസായിക വകുപ്പും, മുഖ്യ മന്ത്രിയും, വ്യാവസായിക മന്ത്രിയും, മന്ത്രിസഭയും, ക്യാബിനറ്റും, ഒരേ സ്വരത്തിൽ അംഗീകരിക്കുകയും ആവിശ്യമായ നിയമ ഭേദഗതി വരുത്തുകയും ചെയ്തു എന്നത് ഈ സർക്കാരിന്റെ നേട്ടമാണ്.
പക്ഷെ ഇത്തരം മാറ്റങ്ങളെ ഉൾകൊള്ളാൻ നമ്മുടെ ജനങ്ങൾ തയാറാവുന്നില്ല എന്നത് ഖേദകരമാണ്. പദ്ധതി പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് മലയാളികളുടെ സ്വതഃസിന്ധമായ വിമർശനങ്ങൾ,
1. ഇത് കേരളമാണ് വ്യവസായം നടക്കില്ല എന്ന്.
2. ഒരു ബിൽഡിംഗ് ഉണ്ടാക്കാൻ കുറച്ചു മണ്ണ് മാന്തിയാൽ ഭൂമിക്കു വേദനിക്കുമെന്നും ഓസോൺ പാളിക്ക് ഓട്ടയുണ്ടാകുമെന്നും.
3. നിരവധി തവണ എന്റെ ജെസിബി പിടിപ്പിച്ചു, എന്നാൽ വിഷയം കൃത്യമായി അവതരിപ്പിച്ചപ്പോൾ സഹകരിച്ച തഹസീൽദാർ, പോലീസ് ഉദ്യോഗസ്ഥർ, വ്യാവസായിക വകുപ്പ്, ഏവർക്കും നന്ദി.
പദ്ധതി ഇരുനൂറു കോടി രൂപ മുതൽ മുടക്കാണു പ്രതീക്ഷിക്കുന്നത്, പദ്ധതിയുടെ മൂലധനം കേരളത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരിൽ നിന്നാണ് സമാഹരിക്കുന്നത്. ഇവിടെയാണ് പിന്നീട് നേരിട്ട വെല്ലുവിളി.
പദ്ധതിയെ കുറിച്ച് ഗൾഫ് മേഖലയിലും, നാട്ടിലും വിശദമായി അവതരിപ്പിച്ചപ്പോൾ നിക്ഷേപത്തിന് തയാറായ നിരവധി നിക്ഷേപകർ, സഹകരിച്ചവർ, സഹകരിക്കാം എന്ന് ഉറപ്പ് തന്നവർ. പദ്ധതിയുടെ സ്ഥലമെടുപ്പും, അപേക്ഷയും, അപേക്ഷക്കു മുകളിൽ കേരള ഗവർമെന്റ് എടുത്ത അനുകൂലമായ നിലപാടുകൾ എല്ലാം യഥാ സമയം ജബൽ സോഷ്യൽ മീഡിയിയിലൂടെ നൽകാറുണ്ട്.
എന്നാൽ ചില നിക്ഷേപകർ സ്വാഭാവികമായും പദ്ധതി വരുന്ന പ്രദേശത്ത് അന്വേഷണം നടത്തുക സ്വാഭാവികം, കാരണം നിരവധി നിക്ഷേപ തട്ടിപ്പുകൾ എന്നും കേൾക്കാറുള്ള കേരളത്തിൽ താൻ അധ്വാനിച്ച വിയർപ്പിൻറെ നിക്ഷേപം തട്ടിപ്പിലൂടെ നഷ്ടപെടരുതേ എന്ന് ആഗ്രഹിക്കുന്നവരാണ്.
എന്നാൽ അന്വേഷിക്കുമ്പോൾ നാട്ടിലെ ചില (എല്ലവരെയും ഞാൻ കുറ്റപ്പെടുത്തി എന്ന് പറയരുത്) അസൂയാലുക്കൾ പദ്ധതിയെ കുറിച്ച് ഒന്നുമറിയാതെ നെഗറ്റീവ് മാത്രം പറയുകയും നിക്ഷേപകരെ തെറ്റ് ധരിപ്പിക്കുകയും ചെയ്തു എന്നത് സാമ്പത്തികയമായി മാത്രം നടപ്പിലാവേണ്ട പദ്ധതിയെ സാമ്പത്തികമായി തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു എന്നത് ഖേദകരമാണ്.
അഞ്ഞൂറ് പേർക്ക് നേരിട്ട് തൊഴിലും രണ്ടായിരത്തോളം ആളുകൾക്കു പരോക്ഷമായും തൊഴിൽ നല്കാൻ കഴിയുന്ന മലയോര മേഖലയുടെ വികസനത്തിന് വലിയൊരു മുതല്കൂട്ടാവുന്ന ഗ്രീൻ പാർക്ക് യാഥാർഥ്യമാവാൻ പോവുന്നു.
വിമർശനങ്ങൾ ആവാം
ജബൽ ഇതിലും വലിയ പ്രതിസന്ധികൾ താണ്ടിയാണ് വിജയം ഉറപ്പിച്ചിട്ടുള്ളത്.