30/12/2025
കഴിഞ്ഞ ദിവസം കണ്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് താഴെകൊടുക്കുന്നത്, എന്തായൊലും ഹൃദയം നിറഞ്ഞു ബ്രോ.....♥️റെയില്‍വേയിലെ ഒരു അംഗീകൃതയൂണിയന്‍റെ പ്രതിനിധികൂടി ആവുമ്പോള്‍ നിങ്ങളെപോലെ ഉള്ളവരെ ഇവിടെ ആവശ്യമുണ്ട് സുഹൃത്തേ.നമുക്കിടയില്‍ ചിലര്‍ അങ്ങനെയാണ്, ആരുടെയും ആപത്തില്‍ ഓടിയെത്തുന്ന ചിലര്‍ അവിടെ നീയും ഞാനും ഇല്ല ! നമ്മള്‍ അതേ ഉള്ളൂ.. അവിടെ ഒരാളുടെ പ്രശ്നങ്ങളില്‍ മറ്റേയാള്‍ സ്വന്തം പ്രശ്നങ്ങള്‍ മറന്നിടപെടുന്നു. അതിനെ സമൂഹം സ്നേഹം, സൗഹൃദം, എന്നൊക്കെ വിളിക്കും എന്നതാണ് സത്യം.ആഘോഷങ്ങൾ മാറ്റിവെച്ച ആ രാത്രി:===============================ഒരു നിയോഗം പോലെ...മനുഷ്യൻ പ്ലാൻ ചെയ്യുന്നതല്ല, ചിലപ്പോൾ ജീവിതം നമുക്കായി കരുതിവെക്കുന്ന നിയോഗങ്ങളാണ് യഥാർത്ഥ സന്തോഷമെന്ന് ഞാൻ തിരിച്ചറിഞ്ഞ ഒരു രാത്രിയായിരുന്നു അത്. കുടുംബത്തോടൊപ്പം ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു ഞങ്ങൾ!. എന്നാൽ വീട്ടില്‍ നിന്നും ഇറങ്ങി കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞുകാണും, അപ്പോൾ സഹപ്രവര്‍ത്തകനായ സുബിന്‍റെ ഫോണ്‍കോളില്‍ നിന്നും അറിഞ്ഞ വാർത്ത ഹൃദയഭേദകമായിരുന്നു—റെയിൽവേയിൽ എന്റെ സഹപ്രവർത്തകനായ ധനീഷ് ക്രൂരമായി അക്രമിക്കപ്പെട്ടിരിക്കുന്നു. തിക്കോടി റെയില്‍വേ ഗേറ്റില്‍ ജോലിചെയ്യുകയായിരുന്ന അദ്ദേഹത്തെ ചില വ്യക്തികള്‍ അക്രമിയ്ക്കുകയായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.ഒരു വ്യക്തി എന്ന നിലയിൽ എന്റെ സഹപ്രവര്‍ത്തകന് വേണ്ടിയുള്ള കരുതലായിരുന്നു ആദ്യം മനസ്സിലെങ്കിൽ, ഒരു സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ ആ സമയത്ത് അവിടെയുണ്ടാകേണ്ടത് എന്റെ വലിയൊരു ഉത്തരവാദിത്തമായിരുന്നു. ആഘോഷങ്ങളുടെ നിറക്കാഴ്ചകളേക്കാൾ അന്ന് എന്റെ മനസ്സ് തിരഞ്ഞത് സഹോദരതുല്യനായ ഒരു സഹപ്രവർത്തകന്റെ സുരക്ഷയായിരുന്നു. വണ്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ എന്റെ ഭാര്യയുടെയും മകന്റെയും മുഖത്ത് പരിഭവങ്ങളില്ലായിരുന്നു.അവിടെ എത്തുമ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. പരിക്കേറ്റ ധനീഷിനൊപ്പം, സ്വന്തം വിശ്രമം പോലും മാറ്റിവെച്ച് ഓടിയെത്തിയ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ജനീഷ്, ലതീഷ് എന്നീ സുഹൃത്തുക്കളെ കണ്ടപ്പോൾ നമ്മുടെ റെയില്‍വേ കുടുംബത്തിന്‍റെ കരുത്തും ഐക്യവും ഞാൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.താലൂക്ക് ആശുപത്രിയില്‍ ആ രാത്രിയില്‍ ധനീഷിനെ അഡ്മിറ്റ് ചെയ്യുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു., അദ്ദേഹത്തെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ ഡോക്ടറെ കണ്ട് കുറിപ്പായിവാങ്ങിയശേഷം കോഴിക്കോട്ടെ സുഹൃത്തുക്കളെയും എന്‍റെ സംഘടനയെയും ഏകോപിപ്പിച്ച്, അദ്ദേഹത്തിന് കൃത്യമായ ചികിത്സയും, സുരക്ഷയും ഉറപ്പാക്കി.പോലീസിന്‍റെയും, ആര്‍പിഎഫ് ന്‍റെയും നടപടിക്രമങ്ങളും മുറപോലെ നടന്നു. പാലക്കാട് റെയില്‍വേ വെല്‍ഫെയര്‍ ഓഫീസറും, മറ്റ് ഉദ്ദ്യോഗസ്ഥരും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചുകൊണ്ടിരുന്നു. അവരെ അറിയാവുന്ന കാര്യങ്ങളും, സ്ഥിതിഗൗരവവും ബോധിപ്പിച്ചു.ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു.ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കണ്ട കാഴ്ചയാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.ഡിസംബര്‍ മഞ്ഞിന്‍റെ മാരിയായി മാറിയ ക്രിസ്മസ് രാത്രിയില്‍, ആ തണുത്ത വരാന്തയിലെ ബെഞ്ചിൽ ഉറക്കം തൂങ്ങുന്ന മകനെ ചേർത്തുപിടിച്ച്, ആശുപത്രിക്ക് എതിര്‍വശത്ത് റോഡരികില്‍ അവന് ഒരു ചായ വാങ്ങി നൽകി കാത്തിരിക്കുന്ന എന്റെ ഭാര്യ! എന്റെ ചെയ്തികൾ കാരണം ഒരു ആ രാത്രിയിലെ ആഘോഷം അവർക്ക് നഷ്ടമായിട്ടുണ്ടാകാം, മകൻ വിശന്നു തളർന്നിട്ടുണ്ടാകാം. പക്ഷേ, അവർ കാണിച്ച ആ ക്ഷമയും പിന്തുണയുമാണ് എന്നെ ഭാഗ്യവാനായി മാറ്റുന്നത്.ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ മൂല്യങ്ങളെയും, മനുഷ്യജീവി എന്ന നിലയിലുള്ള എന്റെ കടമകളെയും അവൾ പൂർണ്ണമായി ഉൾക്കൊള്ളുന്നു. ആ വിശ്വാസമാണ് എന്റെ കരുത്ത്.ഇന്ന് എന്റെ മകൻ ആ ആഘോഷം നഷ്ടപ്പെട്ടതിൽ ഒരുപക്ഷേ സങ്കടപ്പെടുന്നുണ്ടാകാം. പക്ഷേ, നാളെ അവൻ ഈ സമൂഹത്തിൽ ഒരു പൗരനായി ജീവിക്കുമ്പോൾ അഭിമാനത്തോടെ ഓർക്കും—തന്റെ അച്ഛൻ ഒരു സഹജീവിയുടെ ജീവന് വേണ്ടിയും തന്റെ സഹപ്രവർത്തകരുടെ അവകാശത്തിന് വേണ്ടിയും സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ചവനാണെന്ന്. ആ അറിവായിരിക്കും അവന് ഞാൻ നൽകുന്ന ഏറ്റവും വലിയ സ്വത്ത്.ജോലി ഓരോരുത്തരുടെയും കർമ്മമാണ്. അത് റെയിൽവേ ട്രാക്കിലായാലും ഓഫീസിലായാലും ആ അന്തസ്സ് മാനിക്കപ്പെടണം. ധനീഷിന് നേരെ ഉണ്ടായ ഈ അക്രമം സമൂഹത്തിന് ഒരു പാഠമാകണം. കർമ്മം ചെയ്യുന്ന തൊഴിലാളിയുടെ മേൽ കൈവെക്കാൻ ആരും മുതിരാത്ത വിധം മാതൃകാപരമായ ശിക്ഷ കുറ്റവാളികൾക്ക് ലഭിക്കണം. നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ആവേശത്തോടെ അതിൽ പങ്കുചേരാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.ആ രാത്രി അവിടെ അവസാനിക്കുന്നില്ല... അത് എന്റെ ഉള്ളിൽ ഒരു കനലായി അവശേഷിക്കുന്നു. നീതി പുലരട്ടെ, എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ.വികാസ് കൊയിലാണ്ടി.